Friday, June 23, 2017

ഭക്തിയുടെ നിറവില്‍ രോഹിണി ആരാധന നടന്നു

കൊട്ടിയൂര്‍ വൈശാഖോത്സവത്തിലെ മൂന്നാമത്തെ ആരാധനയായ രോഹിണി ആരാധന ഭക്തിയുടെ നിറവില്‍ നടന്നു. ഇന്ന് ഉച്ചയോടെ ഭക്തരുടെ ഓംകാര മന്ത്രവും ഒപ്പം മഴയും സന്നിധാനം ഭക്തിയുടെ ആനന്ദലഹരിയില്‍ മുങ്ങി. തുടര്‍ന്ന് സ്വര്‍ണം, വെള്ളി കുംഭങ്ങള്‍ എഴുന്നള്ളിച്ച് പൊന്നിന്‍ ശീവേലിയും കുടിപതികള്‍, വാളശന്‍മാര്‍, കാര്യത്ത് കൈക്കോളന്‍, പാട്ടാളി എന്നിവര്‍ക്കായി ഭണ്ഡാരയറയ്ക്കു മുന്നില്‍ സദ്യയും നടത്തി. സന്ധ്യയ്ക്ക് ബാബുരാളര്‍ സമര്‍പ്പിച്ച പാലമൃത് എന്ന് വിളിക്കപ്പെടുന്ന പഞ്ചഗവ്യം സ്വയംഭൂ വിഗ്രഹത്തില്‍ അഭിഷേകം ചെയ്തു. വേക്കളത്തിനടുത്ത് കരോത്ത് നായര്‍ തറവാട്ടില്‍ നിന്നാണ് പാലമൃത് എഴുന്നള്ളിച്ച് കൊണ്ടു വന്നത്. പന്തീരടി കാമ്പ്രം സ്ഥാനിക ബ്രാഹ്മണന്‍ ആരാധന പൂജയോടെ നടത്തി.അക്കരെകൊട്ടിയൂരും പരിസരവും ഭക്തജനങ്ങളാല്‍ നിറഞ്ഞ് കവിയുന്ന കാഴ്ചയായിരുന്നു
ദര്‍ശനത്തിനായുള്ള ക്യൂ ബാവലിപ്പുഴയും കടന്നു ണിക്കൂറോളം ക്യു നിന്നാണ് ഭക്തജനങ്ങള്‍ക്ക് ദര്‍ശനം സാധ്യമായത് . 28 നാണ് മകം കലം വരവ്. അന്ന് ഉച്ചശീവേലി വരെ മാത്രമാണ് അക്കരെ സന്നിധാനത്ത് സ്ത്രീകള്‍ക്ക് പ്രവേശമുണ്ടാവൂ  .

No comments:

Post a Comment