Friday, June 23, 2017

ഗുരുവായൂർ മാഹാത്മ്യം കഥകൾ കൊമ്പുള്ള തേങ്ങ.

കുറച്ച് വർഷങ്ങൾക്കുമുമ്പ് വരെ ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിൽ വിചിത്രമായ ഒരു ഉണക്കത്തേങ്ങ കെട്ടിത്തൂക്കിയിരുന്നു. ഒരു കൊമ്പുള്ള തേങ്ങ. അതിന്റെ ഐതിഹ്യം ഇങ്ങിനെയാണ്. നമ്മുടെ നാട്ടിൽ പണ്ടുവരെയുള്ള ഒരാചാരമായിരുന്നു കന്നിഫലം ദേവന് സമർപ്പിക്കയെന്നത്.
കടിഞ്ഞൂൽ കനിയെ അടിമ കിടത്തുക എന്ന സമ്പ്രദായം കൂടിയുള്ളതാണല്ലോ . ഗുരുവായൂർ ദേശത്തെ ഒരു വീട്ടുമുറ്റത്തെ തെങ്ങു ചൊട്ടയിട്ടു. ആദ്യത്തെ കുലത്തേങ്ങാ  ഗുരുവായൂരപ്പന് സമർപ്പിക്കാമെന്ന് ഗൃഹനാഥൻ വഴിപാട് നേർന്നു ഒരു നാൾ സ്ഥലത്തിന്റെ ജന്മിയുടെ ദൃഷ്ടിയിൽ ഈ തെങ്ങിൻ കുല പെട്ടുപോയി. ആ കുലയിലെ തേങ്ങ മുഴുവൻ തനിക്കു വേണമെന്നായി ജന്മി. അത് സാധ്യമല്ലെന്നും ആ കുല മുഴുവൻ നടക്കൽവച്ചു കൊള്ളാമെന്നു താൻ പ്രാർത്ഥിച്ചിട്ടുണ്ടെന്നായി ഗൃഹനാഥൻ. ആ ഒഴികഴിവു കേട്ട് ജന്മി പുച്ഛസ്വരത്തിൽ ചോദിച്ചു. "എന്താ ഈ കുലക്ക് പ്രത്യേകത : അതിലെ വിത്തിനെന്താ കൊമ്പുണ്ടോ?" ഗുരുവായൂരപ്പന്റെ ഇച്ഛയുണ്ടെങ്കിൽ അതിനു കൊമ്പു മുളക്കും എന്ന് ഭക്തനും വിശ്വാസിയുമായ ഗൃഹനാഥൻ മറുപടിയും പറഞ്ഞു. അത്യത്ഭുതമെന്നു പറയാം!! ആ കുലയിലെ തേങ്ങകളിലെല്ലാം ഓരോ കൊമ്പു മുളച്ചു തുടങ്ങി. ജന്മിക്കു ഭയവും പശ്ചാത്താപവും തോന്നി എന്തിനേറെ രണ്ടുപേരും ചേർന്ന് ആ കുല ഗുരുവായൂരപ്പന് നേതാക്കൾ സമർപ്പിച്ചു. തന്റെ ഭക്തന്റെ വാക്കുകളെ സത്യമാക്കിയ ഗുരുവായൂരപ്പന്റെ കാരുണ്യമല്ലാതെ മറ്റെന്താവാം ഇത്. ഈ കൊമ്പുള്ള തേങ്ങ ദേവസ്വം മ്യുസിയത്തിൽ പ്രദർശനത്തിന് വച്ചിട്ടുണ്ട്. 
ഓം നമോ ഭഗവതേ വാസുദേവായ!
ഓം: നമോ: നാരായണായ.
ശ്രീ ഗുരുവായൂരപ്പൻ

No comments:

Post a Comment