Monday, June 26, 2017

സ്ത്രീകള്‍ക്ക് പ്രവേശനം ബുധനാഴ്ച ഉച്ചവരെ

കൊട്ടിയൂര്‍ വൈശാഖോത്സവം സമാപിക്കാന്‍ ഇനി ദിവസങ്ങള്‍മാത്രം. കലപൂജയ്ക്ക് ആവശ്യമായ കലങ്ങള്‍ ബുധനാഴ്ച സന്ധ്യയോെട കൊട്ടിയൂരിലെത്തിക്കും. അന്ന് ഉച്ചയ്ക്കുശേഷം മുതല്‍ അക്കരെ കൊട്ടിയൂരിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടാകില്ല.ഭഗവാന് നേദിക്കുന്ന നാല് വലിയവട്ടളം പായസങ്ങളില്‍ മൂന്നാമത്തേതായ ആയില്യം ചതുശ്ശതം ചൊവ്വാഴ്ച പന്തീരടിനിവേദ്യത്തോടൊപ്പം ദേവന് സമര്‍പ്പിക്കും. സ്ത്രീകള്‍ക്ക് പങ്കെടുക്കാവുന്ന അവസാനത്തെ ചതുശ്ശതമായതിനാല്‍ ചൊവ്വാഴ്ച ഭക്തകളുടെ തിരക്കായിരിക്കും.  നല്ലൂരാന്‍ എന്നറിയപ്പെടുന്ന കുലാലജാതികന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന കലപൂജയ്ക്കുള്ള കലങ്ങള്‍ എത്തിക്കുക.  കലപൂജ നടക്കുന്ന ദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ അക്കരെ കൊട്ടിയൂരില്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. അക്കരെ കൊട്ടിയൂരില്‍ ആനകള്‍ പങ്കെടുക്കുന്ന അവസാനത്തെ ശീവേലി ബുധനാഴ്ച ഉച്ചയ്ക്ക് പൂര്‍ത്തിയായി ആനകള്‍ ഇക്കരെക്ക് മടങ്ങും. ഇതോടെ സ്ത്രീകളും അക്കരെസന്നിധാനം വിടും

No comments:

Post a Comment