Saturday, November 28, 2015

സര്‍പ്പക്കാവ്

പ്രാചീന കേരളത്തില്‍ എവിടെയും നാഗങ്ങളായിരുന്നു. പിന്നെ അവരെ ഒരു പ്രത്യേകസ്ഥാനത്ത് ആരാധിക്കുന്ന സമ്പ്രദായമുണ്ടായി. നാഗങ്ങളെ കുടിയിരുത്തിയ സ്ഥലം കാവ്, നാഗാലയം, നാഗക്കോട്ട എന്നിങ്ങനെ വിളിക്കുന്നു. ചിത്രകൂടം, കാവ്, കുളം ഈ മൂന്ന് സങ്കേതങ്ങള്‍ ഒരുമിച്ച് ചേര്‍ന്നതാണ് കേരളത്തിലെ സര്‍പ്പാരാധന. ജലത്തിലും, മരത്തിലും, മണ്ണിലും നാഗങ്ങള്‍ വസിക്കുന്നുണ്ട്. ഈ വാസസ്ഥലങ്ങളെയാണ് കുളം, കാവ്, ചിത്രകുടം എന്നിവയായി തരംതിരിക്കുന്നത്. മരങ്ങള്‍ ഇടതിങ്ങി വളര്‍ന്നു നില്‍ക്കുന്നതും വള്ളിച്ചെടികള്‍ ഉള്ളതുമായ സ്ഥലങ്ങളാണ് കാവുകള്‍. പാല തുടങ്ങിയ വൃക്ഷങ്ങളും, കുറ്റി ചെടികളും ഇവിടെ വളര്‍ന്നു പന്തലിക്കുന്നു. സര്‍പ്പക്കാവുകളില്‍ മൃഗങ്ങള്‍ അകത്തുകടക്കുന്നത് ഉത്തമമല്ല. കാവിന്റെ മദ്ധ്യത്തിലുള്ള പീഠത്തില്‍ നാഗബിംബങ്ങള്‍ ഉറപ്പിച്ചിരിക്കും. പാമ്പിന്‍ കാവുകളില്‍ ദിവസേന വിളക്കുകത്തിക്കുകയും, വര്‍ഷത്തിലൊരിക്കല്‍ പ്രത്യേകപൂജകള്‍ നടത്തുകയും ചെയ്യുന്നു.

സര്‍പ്പക്കാവും പരിസ്ഥിതിയും

ആരണ്യസംസ്കൃതിയെന്ന് മഹാകവി രവീന്ദ്രനാഥ ടാഗോര്‍ വിശേഷിപ്പിച്ച സംസ്കാരമാണ് ഭാരതീയ പാരമ്പര്യം. പ്രസിദ്ധ ചിന്തകനായ ബര്‍ട്രന്റ് റസ്സല്‍ പറഞ്ഞു " നിബിഡമായ വനങ്ങളില്‍ ഞാന്‍ തത്വശാസ്ത്രം ദര്‍ശിക്കുന്നു". സ്വാഭാവിക വനങ്ങള്‍ നശിപ്പിക്കുന്നതുമൂലം നമ്മെയും ഭൂമിയേയും ചുട്ടുപൊള്ളിക്കാനിരിക്കുന്ന ഗ്രീന്‍ഹൌസ്‌ ഇഫക്ടിന്റെ കൊടിയ ദുരന്തത്തെ അതിജീവിക്കാന്‍ എങ്ങനെ സാധ്യമാകുമെന്ന ചിന്തയിലാണിന്ന് ശാസ്ത്രജ്ഞര്‍. ഇതിനു പരിഹാരമായിരുന്നു ഓരോ തറവാട്ടിലും നിലവിലുണ്ടായിരുന്ന സര്‍പ്പക്കാവുകളെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാക്കാം. ശുദ്ധമായ ജീവവായുവും, ഭൂമിക്കു ഈര്‍പ്പവും തണലും നല്‍കി ഗൃഹാന്തരീക്ഷം പരിശുദ്ധമാക്കുന്നതില്‍ കൂറ്റന്‍ വൃക്ഷങ്ങളും കുറ്റിചെടികളും, ഔഷധസസ്യങ്ങളും കൊണ്ട് നിബിഡമായ സര്‍പ്പക്കാവുകള്‍ എന്നും മുന്നിലായിരുന്നു. കിണറുകളിലും കുളത്തിലുമൊക്കെ ജലക്ഷാമം പരിഹരിക്കാന്‍ ഇവയ്ക്ക് കഴിഞ്ഞിരുന്നു. "കാവ് തീണ്ടല്ലേ കുളം വറ്റും" എന്ന പഴമൊഴിയും ഇന്ന് പ്രസക്തമാണ്. വൃക്ഷങ്ങളും ഔഷധചെടികളും ധാരാളമായി വളര്‍ന്നിരുന്ന സര്‍പ്പക്കാവുകള്‍ ഒരു സമ്പൂര്‍ണ്ണ പരിസ്ഥിതി വ്യവസ്ഥ തന്നെയായിരുന്നു. ആധുനികശാസ്ത്രപ്രകാരം സര്‍പ്പക്കാവുകള്‍ പരിസ്ഥിതി സംരക്ഷിത ശക്തിയായി വര്‍ത്തിച്ചിരുന്നു എന്ന്‌ ലോക പരിസ്ഥിതി സംഘടനയും ഇന്ന് അംഗീകരിക്കുന്നു. സര്‍പ്പക്കാവുകള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കണക്കാക്കിയാണ് ലക്ഷകണക്കിന് രൂപമുടക്കി സര്‍ക്കാരുകള്‍ തന്നെ മുന്നോട്ട് വന്നിരിക്കുന്നത്. കാര്‍ബണ്‍ വലിച്ചെടുത്ത് മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമായ ഓക്സിജന്‍ വന്‍തോതില്‍ പുറത്തുവിടാന്‍ സര്‍പ്പക്കാവുകള്‍ക്ക് സാധിക്കും. വിവിധ വന്‍വൃക്ഷങ്ങള്‍, സൂഷ്മാണുക്കള്‍, ചെറുജീവികള്‍, സസ്യലതാദികള്‍, കുളങ്ങള്‍ സര്‍പ്പവിഗ്രഹം ഇവ ചേര്‍ന്ന സര്‍പ്പക്കാവില്‍ പല രോഗങ്ങള്‍ക്കും ശാന്തി ലഭിക്കുവാന്‍ ദിവസവും കുറച്ച് സമയം ചിലവഴിച്ചാല്‍ മതിയാകും. പരിസ്ഥിതി സംരക്ഷണത്തിന് കാലാവസ്ഥ, ദിനാന്തരീക്ഷസ്ഥിതി, മണ്ണിന്റെ ഗുണം, ജലസമ്പത്ത് എന്നിവയുടെ നന്മയ്ക്ക് സര്‍പ്പക്കാവുകള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ലോകപ്രസിദ്ധ ശാസ്ത്രജ്ഞര്‍ പറയുന്നു. UNO പരിസ്ഥിതി വകുപ്പ് സര്‍പ്പക്കാവുകളെ സംരക്ഷിക്കാന്‍ ധനസഹായം നല്‍കിവരുന്നു. ഭൂമി സൂര്യനോടടുത്തു വരുമ്പോള്‍ കാണുന്ന ഒരു നിഴല്‍ ഗുളികന്‍ ? ജീവജാലങ്ങളില്‍ രോഗം വരുത്തി വെക്കുന്നതാണെന്ന് ആധുനിക ശാസ്ത്രജ്ഞര്‍ സമ്മതിച്ചിട്ടുണ്ട്. വായു ഭക്ഷണമാക്കുന്ന നാഗങ്ങള്‍ ഈ അണുക്കളെ ഭക്ഷിക്കുന്നതിനാല്‍ നാഗാരാധനയുടെ ശാസ്ത്രീയത ഊഹിക്കാവുന്നതാണ്.

സര്‍പ്പബലി നാഗ-രാഹുദോഷ പരിഹാരത്തിന്

പ്രാചീനകാലം മുതല്‍ക്കേ പ്രകൃതിയെയും പ്രകൃതിയിലെ അത്ഭുത ശക്തിയെയും മാനവരാശി ഭയഭക്തി ബഹുമാനങ്ങളോടെ ആരാധിച്ചിരുന്നതായി പുരാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. സൂര്യനും മറ്റു ഗ്രഹങ്ങളും വായുവും അഗ്നിയും ജലവും എല്ലാം ദേവതാ സങ്കല്പങ്ങളിലൂടെ ആരാധിക്കുവാന്‍ ആരംഭിച്ചു. ആ തരത്തില്‍ നാഗങ്ങളെയും പൂജിക്കുന്ന സമ്പ്രദായം നിലവില്‍ വന്നു. കാലക്രമേണ നാഗാരാധന ഏറെ പ്രാധാന്യമുള്ളതായിത്തീര്‍ന്നു. അങ്ങനെ സര്‍പ്പപ്രീതിക്കായി പല സമ്പ്രദായങ്ങളും ഉടലെടുത്തു. അതില്‍ പ്രധാനപ്പെട്ട പൂജാവിധിയാണ് സര്‍പ്പബലി.

കുടുംബൈശ്വര്യത്തിനും, സര്‍പ്പദോഷം, സര്‍പ്പശാപം എന്നിവ നീങ്ങിക്കിട്ടാനും നടത്തുന്ന സര്‍പ്പബലി വിവാഹതടസ്സം മാറാനും സത്സന്താനലബ്ധിക്കും ദാരിദ്യ്രദുഃഖനിവാരണത്തിനും അത്യുത്തമപരിഹാരമായി കാണുന്നു. രാഹുദോഷപരിഹാരത്തിനും സര്‍പ്പബലി ഉത്തമമായി കരുതപ്പെടുന്നു.

സര്‍പ്പദോഷ നിവാരണങ്ങള്‍

സര്‍പ്പബലി നടത്തുക, നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്‍, സര്‍പ്പവിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമര്‍പ്പിക്കുക, പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ സര്‍പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്. മാതൃശാപത്താല്‍ ചുട്ടു നീറുന്ന നാഗങ്ങള്‍ക്ക്‌ വെള്ളത്തില്‍ പാലോഴിച്ചുള്ള സ്നാനം ചെയ്യുന്നവരുടെ ഗൃഹത്തില്‍ സര്‍പ്പഭയമുണ്ടാകില്ല. സര്‍പ്പദോഷമൂലമുണ്ടാകുന്ന ചൊറി, വ്യാധി, വെള്ളപാണ്ട്, കുഷ്ഠം, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് പുള്ളുവന്‍മാരെകൊണ്ട് സര്‍പ്പപാട്ട് പാടിച്ചാല്‍ സര്‍പ്പദേവതാ പ്രീതി ലഭിക്കും. സദ്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, സര്‍പ്പപൂജകള്‍ നടത്തുന്നത് ഉത്തമമാണ്. എരിക്കിന്‍പൂവും, കൂവളത്തിലയും ചേര്‍ത്തുകെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേര്‍ത്തുകെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന്‍ പൂക്കുലയും ചെത്തിപൂവും ചേര്‍ത്ത മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകള്‍ക്കും നല്‍കിയാല്‍ നാഗശാപം ഒഴിവായി കിട്ടും. ഭാഗവതത്തിലും, നാരായണീയത്തിലും കാളിയ മര്‍ദ്ദനം വിവരിക്കുന്ന ഭാഗം പാരായണം ചെയ്താല്‍ നാഗദോഷം ഒഴിവാക്കാം. വര്‍ഷത്തില്‍ വരുന്ന പന്ത്രണ്ട് പഞ്ചമതിഥിയുടെ അധിദേവതകളായ നാഗങ്ങളെ സ്തുതിച്ചാല്‍ സര്‍പ്പപ്രീതി ലഭിക്കും. രാഹു കേതുക്കളുടെ ദോഷത്താല്‍ അവിവാഹിതരായി കഴിയുന്ന പെണ്‍കുട്ടികള്‍ അരയാലും വേപ്പും ഒന്നിച്ചുനില്‍ക്കുന്നതിന്റെ ചുവട്ടിലെ നാഗ പ്രതിഷ്ഠകള്‍ക്ക് പാലഭിഷേകം നടത്തിയാല്‍ ദോഷം അകലും. വര്‍ഷത്തില്‍ വരുന്ന പഞ്ചമതിഥികളില്‍ വ്രതമനുഷ്ഠിച്ച് നാഗങ്ങളെ ദ്രവ്യാഭിഷേകത്തോടെ തൃപ്തിപ്പെടുത്തിയാല്‍ പാമ്പു കടിയേറ്റു മരിച്ചവ്യക്തിയുടെ ആത്മാവിന് ഗതി കിട്ടും. ആയൂരാരോഗ്യ സമ്പല്‍സമൃതിക്കും, ഗൃഹത്തില്‍ ഐശ്വര്യത്തിനും വേണ്ടി സര്‍പ്പബലി നടത്തുന്നു. നീച്ചസര്‍പ്പങ്ങളുടെ ദോഷം തീരാന്‍ സര്‍പ്പപ്പാട്ടും, ഉത്തമ സര്‍പ്പങ്ങളുടെ ദോഷപരിഹാരത്തിന് സര്‍പ്പബലിയുമാണ് പ്രതിക്രിയ. സ്വര്‍ണ്ണംകൊണ്ടോ, ചെമ്പ്കൊണ്ടോ ഉണ്ടാക്കിയ സര്‍പ്പപ്രതിമ സമര്‍പ്പിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്. കവുങ്ങിന്‍ പൂക്കില മാലകള്‍ എന്നിവകൊണ്ട് അലങ്കരിച്ചും, ചന്ദനം ചാര്‍ത്തിയും, കരിക്ക്, പാല്‍, പനിനീര്‍ എന്നിവയാല്‍ അഭിഷേകം നടത്തിയും, നെയ്യ്, അപ്പം, പായസം എന്നിവ നേദിച്ചും, നൂറും പാലും കൊണ്ട് സര്‍പ്പബലിനടത്തിയും നാഗദൈവങ്ങളെ പ്രീതിപ്പെടുത്താം.

No comments:

Post a Comment