Wednesday, August 19, 2015

ലോകനാര്‍കാവ് ഭഗവതി ക്ഷേത്രം

ആയിരത്തി അഞ്ഞുറിലധികം വര്‍ഷത്തിലധികം പഴക്കമുള്ള ലോകനാര്‍കാവ് ഭഗവതി ക്ഷേത്രം കോഴിക്കോട് ജില്ലയിലെ വടകരയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ മേമുണ്ടയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ പ്രശസ്തമാണ്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദുര്‍ഗ്ഗാദേവിയാണ്. ലോകനാര്‍കാവിലമ്മ എന്നാണ് ഭഗവതി അറിയപ്പെടുന്നത്. തൊട്ടടുത്തായി വിഷ്ണുവിനും ശിവനുമായി രണ്ട് നടകളും ഉണ്ട്. രണ്ട് ക്ഷേത്രങ്ങളും ദേവീക്ഷേത്രത്തേക്കാള്‍ പഴയതാണ്.
ആദികാലങ്ങളില്‍ കേരളത്തിലെക്കു് കുടിയേറിയതായി വിശ്വസിക്കുന്ന അഞ്ഞുറിലധികം ആര്യ ബ്രാഹ്മണരുടെ കുടുംബ ക്ഷേത്രമായി കരുതപ്പെടുന്നു. ദുര്‍ഗ്ഗാ രൂപത്തിലുള്ള ഭദ്രകാളിയാണ് ഇവിടത്തെ പ്രതീഷ്ഠ. തച്ചോളി ഒതേനന്‍ ദിവസേന ഇവിടെ ആരാധിച്ചിരുന്നതായി ഐതീഹ്യമുള്ളതിനാല്‍ ഈ ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യവും ഉണ്ട്. അരങ്ങേറ്റത്തിനുമുമ്പ് എല്ലാ കളരിപ്പയറ്റു വിദ്യാര്‍ത്ഥികളും ഈ ക്ഷേത്രത്തിലെത്തി വണങ്ങുന്ന പതിവ് ഇന്നും നിലവിലുണ്ട്. കേരളത്തിലെ വടക്കന്‍ വീരഗാഥകളിലെല്ലാം ലോകനാര്‍കാവ് ഭഗവതി ക്ഷേത്രം നിറഞ്ഞുനില്‍ക്കുന്നുണ്ടു്.
ക്ഷേത്രത്തിലെ ഉത്സവം (പൂരം) മാര്‍ച്ച് /ഏപ്രില്‍ മാ!സങ്ങളിലാണ് നടക്കുന്നത്. ലോകം, മല, ആറ്, കാവ് എന്നീ വാക്കുകളുടെ സങ്കരമായ ലോകമലയാര്‍കാവ് എന്ന വാക്കില്‍നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. കേരളത്തിലെക്ക് കുടിയേറി പാര്‍ത്ത ആര്യ ബ്രാഹ്മണരാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ഇവരുടെ പിന്‍തുടര്‍ച്ചകാര്‍ക്ക് ഇന്നും ഇവിടെ പ്രത്യേക സ്ഥാനമുണ്ട്. ഇവരുടെ ഒപ്പം സ്ത്രീയുടെ രൂപത്തില്‍ കുടിയേറിയ ദേവിയെ ഇവര്‍ അമ്മയായിട്ടാണ് കാണുന്നത്. കാവിന്റെ സ്ഥാപകരുടെ ഓര്‍മ്മക്കായി പ്രധാന കവാടത്തിനു വലതു വശത്ത് സ്ഥാപിച്ചിട്ടുള്ള പീഠത്തില്‍ വണങ്ങി അവരുടെ അനുവാദം വാങ്ങി ശേഷം മാത്രമേ കാവില്‍ പ്രവേശിക്കവാന്‍ പാടുളളൂ എന്ന് ഐതിഹ്യം.
സ്ഥാപകരായ ആര്യ ബ്രാഹ്മണരുടെ ഒപ്പം യാത്രചെയ്ത് അവരുടെ സന്തോഷത്തിന് മുന്‍തൂക്കം നല്കിയിരുന്നതായിട്ടാണ് ഐതിഹ്യം. ജാതി വ്യവസ്ഥ പ്രകാരം നാഗരികര്‍ എന്നറിയപ്പെട്ടിരുന്ന ഈ ബ്രാഹ്മണര്‍ക്കു മുകളില്‍ മലയാള ബ്രാഹ്മണര്‍ മാത്രമാണ് ഉള്ളത്. പില്‍ക്കാലത്ത് നായര്‍ സമുദായവുമായി വിവാഹ ബന്ധങ്ങള്‍ സ്വീകരക്കുകയും നായന്മാരുടെ ആചാരങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവെങ്കിലും നാഗരിക ബ്രാഹ്മണരുടെ ആചാരാനുഷ്ഠാനങ്ങള്‍ നായര്‍ സമുദായത്തിലേതില്‍നിന്നും വ്യത്യസ്തമാണ്. നരബലിയുടെയും മൃഗബലിയുടെയും അവശിഷ്ടമായി കേരളത്തിലെ എല്ലാ നാടുവാഴികളുടെയും കുടുംബ ക്ഷേത്രങ്ങളില്‍ കണ്ടു വരുന്ന താമസ, ശാക്തേയ പൂജകളും ഇവയ്കു പകരമായി നടക്കുന്ന വാഴവെട്ടലും മദ്യം, മാംസം എന്നിവക്കു പകരമായി യഥാക്രമം കരിക്ക്, ധാന്യങ്ങള്‍ എന്നിവയുടെ വഴിപാട് സമര്‍പ്പണവും ഈ കാവില്‍ ഇല്ല എന്ന വസ്തുതയില്‍ നിന്നു തന്നെ ഈ ക്ഷേത്രത്തിന്റെ ആര്യ ഉത്ഭവത്തിലേക്ക് ചൂണ്ടുന്നു.
ലോകനാര്‍ കാവ് ഭഗവതീ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവമാണ് 41 ദിവസം നീണ്ടു നില്‍ക്കുന്ന മണ്ഡല ഉത്സവം. ഈ ക്ഷേത്രത്തില്‍ മാത്രമേ നാടന്‍ കലയായ തച്ചോളികളി അവതരിപ്പിക്കാറുള്ളൂ. ഉത്സവത്തിന് അവതരിപ്പിക്കുന്ന ഈ നൃത്തത്തിന് ആയോധന കലയായ കളരിപ്പയറ്റുമായി വളരെ സാമ്യമുണ്ട്. ഇന്നും കളരിപ്പയറ്റ് അഭ്യാസികള്‍ അരങ്ങേറ്റത്തിനുമുന്‍പ് ഇവിടെ വന്ന് ലോകനാര്‍ കാവ് ഭഗവതിയുടെ അനുഗ്രഹം വാങ്ങുന്നു. വടക്കന്‍പാട്ടിലെ വീര നായകന്മാരും നായികകളുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടു കിടക്കുന്നു.
വടക്കന്‍ പാട്ടുകളിലും അനുബന്ധ ഐതീഹ്യങ്ങളിലും, പ്രത്യേകിച്ച് തച്ചോളി ഒതേനനുമായി ബന്ധപ്പെടുത്താറുണ്ടെങ്ങിലും ഇവടത്തെ ഭക്തന്‍ മാത്രമായ ഒതേനനു ഈ ക്ഷേത്രത്തിനു മേല്‍ അധികാരമോ അവകാശമോ ഇല്ല. വടക്കന്‍ പാട്ടുകളിലെ നായകരുടെ ആരാധനാ മൂര്‍ത്തി കാളിയും ലോകനാര്‍കാവിലെ പ്രതിഷ്ഠ ദുര്‍ഗ്ഗയുമാണ്. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മീനമാസത്തിലെ പൂരമാണ് പ്രധാന ഉത്സവം. നാല്‍പത്തി ഒന്നു ദിവസം നീണ്ടു നില്‍ക്കുന്ന വൃശ്ചികമാസത്തിലെ മണ്ഡലവിളക്കും ഇവിടെ പ്രധാനമാണ്. തച്ചോളികളി എന്ന കലാരൂപം ഇവിടത്തെ മാത്രം പ്രത്യേകതയാണ്. തിയ്യംപാടി കുറുപ്പുകള്‍ അവതരിപ്പിക്കുന്ന ഈ കലാരൂപത്തിന് കളരിപ്പയറ്റുമായി ഏറെ സാമ്യമുണ്ട്.

No comments:

Post a Comment