Friday, February 27, 2015

ഗുരുവായൂര്‍ ഉത്സവം: തായമ്പക അരങ്ങില്‍ 34 പേര്‍...

!!! ഓം നമോ നാരായണായ !!!

ഗുരുവായൂര്‍: ഉത്സവത്തിന്റെ ഭാഗമായുള്ള തായമ്പകക്ക് 34 പേര്‍ അരങ്ങില്‍ കൊട്ടിക്കയറും. രണ്ടാംവിളക്കായ മാര്‍ച്ച് 3 മുതല്‍ എട്ടാം വിളക്കായ 9വരെയാണ് തായമ്പക ഉണ്ടാകുക. രാത്രി എട്ടരയോടെ പഴുക്കാമണ്ഡപത്തില്‍ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചുവെച്ചശേഷമാണ് തായമ്പക തുടങ്ങുക. ഒരു ദിവസം 3 തായമ്പക ഉണ്ടാകും. ഗുരുവായൂര്‍ കൃഷ്ണകുമാര്‍, തൃത്താല ശ്രീകുമാര്‍, കലാമണ്ഡലം ശശി പൊതുവാള്‍ എന്നിവരുടേതാണ് ആദ്യദിവസം.
4ന് ഗുരുവായൂര്‍ വിഷ്ണുവിന്റെ തായമ്പക കഴിഞ്ഞാല്‍ ആദ്യത്തെ ട്രിപ്പിള്‍ പരക്കാട് മഹേന്ദ്രന്‍, പരക്കാട് മഹേശ്വരന്‍, കോട്ടപ്പുറം ഉണ്ണികൃഷ്ണന്‍ എന്നിവരും രണ്ടാമത്തെ ട്രിപ്പിള്‍ കലാമണ്ഡലം ബലരാമന്‍, ചെറുതാഴം ചന്ദ്രന്‍, ഉദയന്‍ നമ്പൂതിരി എന്നിവരും അവതരിപ്പിക്കും.
5ന് മായന്നൂര്‍ അമര്‍നാഥും വെള്ളിനേഴി രഘു, അശോക് ജി മാരാര്‍, പോരൂര്‍ ഉണ്ണികൃഷ്ണന്‍, ചിറക്കല്‍ നിധീഷ് എന്നിവരും തായമ്പക അവതരിപ്പിക്കും. 6ന് സുദേവ് കെ നമ്പൂതിരി, ചൊവ്വല്ലൂര്‍ മോഹനന്‍ , കലാമണ്ഡലം ഹരീഷ്, കടന്നപ്പിള്ളി ശങ്കരന്‍കുട്ടി മാരാര്‍ 7ന് പനാവൂര്‍ ശ്രീഹരി, കക്കാട് രാജപ്പന്‍, കല്ലേക്കുളങ്ങര ശ്രീജിത്ത്, തിരുവല്ല രാധാകൃഷ്ണന്‍, ഗുരുവായൂര്‍ ഗോപന്‍, 8ന് അതുല്‍ കെ മാരാര്‍, പ്രണവ് കെ. മാരാര്‍ , ചെര്‍പ്പുളശ്ശേരി ജയന്‍, ചെര്‍പ്പുളശ്ശേരി വിജയന്‍ , കല്ലേക്കുളങ്ങര അച്യുതന്‍കുട്ടി മാരാര്‍, 9ന് അജിത് ഗോപന്‍, മഞ്ചേരി ഹരിദാസ്, പനമണ്ണ ശശി, ഗുരുവായൂര്‍ ശശി, കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍ എന്നിവരും ഉത്സവത്തായമ്പകയെ ഹരത്തിലാക്കും.

ഗുരുവായൂര്‍ ആനയോട്ടത്തില്‍ 32 ആനകള്‍...

!!! ഓം നമോ നാരായണായ !!!

ഗുരുവായൂര്‍: ഉത്സവത്തിന് മുന്നോടിയായുള്ള ആനയോട്ടത്തില്‍ ഇക്കുറി 32 ആനകള്‍ പങ്കെടുക്കും. മുന്നില്‍ ഓടാനുള്ള ആനകളെ തിരഞ്ഞെടുത്തു. വ്യാഴാഴ്ച ആനയോട്ടത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നു.

ആനയോട്ടത്തിലെ പ്രമുഖരായ രാമന്‍കുട്ടി, കണ്ണന്‍, കേശവന്‍കുട്ടി, ഗോപിക്കണ്ണന്‍, അച്യുതന്‍, ദേവദാസ്, രവികൃഷ്ണന്‍, നന്ദന്‍, ജൂനിയര്‍ വിഷ്ണു, ജൂനിയര്‍ കേശവന്‍ എന്നീ കൊമ്പന്‍മാരും പിടിയാന നന്ദിനിയുമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇതില്‍നിന്ന് ആനയോട്ട ദിവസം രാവിലെ നറുക്കിട്ടെടുക്കുന്ന അഞ്ച് ആനകളെയായിരിക്കും മുന്നില്‍ ഓടിക്കുക. ആനകളെ വിദഗ്ധ സംഘം പരിശോധിച്ചു.

ആനയോട്ടം നടക്കുമ്പോള്‍ ആനകളെ നിരീക്ഷിക്കുന്നതിനായി 20 പേര്‍ ഉള്‍പ്പെട്ട പാപ്പാന്‍മാരുടെ സേന രൂപവത്കരിച്ചു. അഞ്ചുപേര്‍ വീതം നാലു സ്‌ക്വാഡുകളായാണിത്. ആനയോട്ടം തുടങ്ങുന്ന മഞ്ജുളാല്‍ ജങ്ഷന്‍, സത്രം ഗേറ്റ്, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം, ക്ഷേത്രം എന്നിവിടങ്ങളിലായിരിക്കും സേനയെ നിയോഗിക്കുക.

ആനയോട്ടസമയത്ത് പാപ്പാന്മാര്‍ മദ്യപിച്ചു വരികയോ ലഹരിയുത്പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യരുതെന്ന്്്്് പോലീസിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്. ആനക്കോട്ടയില്‍ ചേര്‍ന്ന യോഗത്തില്‍ ഭരണസമിതിയംഗം എന്‍. രാജു അധ്യക്ഷനായി.
ഉത്സവം കൊടിയേറുന്ന മാര്‍ച്ച്്്് രണ്ടിന് ഉച്ചയ്ക്ക്് മൂന്നിനാണ് ആനയോട്ടം.

ഗുരുവായൂരില്‍ നാളെ തത്ത്വകലശാഭിഷേകം...

!!! ഓം നമോ നാരായണായ !!!

ഗുരുവായൂര്‍: സഹസ്രകലശച്ചടങ്ങുകളുടെ ഏഴാം ദിവസമായ ശനിയാഴ്ച ഏറെ പ്രാധാന്യമുള്ള തത്ത്വകലശം ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും.
ശ്രീകോവിലിന് മുന്നിലെ നമസ്‌കാരമണ്ഡപത്തിലാണ് പ്രത്യേക ഹോമകുണ്ഡം ഒരുക്കുക. രാവിലെ ഏഴിന് തത്ത്വഹോമം തുടങ്ങും. ഈനേരം നാലമ്പലത്തിനകത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. കലശപൂജയ്ക്ക് ശേഷം വലിയപാണി കൊട്ടി തത്ത്വകലശം ശ്രീലകത്തേയ്ക്ക് എഴുന്നള്ളിക്കും. വേദമന്ത്രങ്ങള്‍ ഉരുവിട്ട് തന്ത്രി അഭിഷേകച്ചടങ്ങ് നടത്തും.
ഞായറാഴ്ച ആയിരം കലശം അഭിഷേകം ചെയ്യും. സമാപനത്തില്‍ ബ്രഹ്മകലശാഭിഷേകവും നടക്കും. മുന്നോടിയായി വെള്ളിയാഴ്ച സന്ധ്യയ്ക്ക് കൂത്തമ്പലത്തില്‍ 975 വെള്ളിക്കുംഭങ്ങളും 26 സ്വര്‍ണ്ണക്കുംഭങ്ങളും നൂലുചുറ്റി പത്മമിട്ടതില്‍ നിരത്തും. ശനിയാഴ്ച സഹസ്രകലശപൂജ നടക്കും.
വെള്ളിയാഴ്ച ക്ഷേത്രത്തില്‍ ശാന്തിഹോമങ്ങളാണ്. നായശാന്തി ഹോമം, ചോരശാന്തി ഹോമം എന്നിവ നടക്കും. രാവിലെ ഒമ്പതര മുതല്‍ ഉച്ചപ്പൂജ കഴിയുന്നതുവരെ നാലമ്പലത്തിനകത്തേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല.

Tuesday, February 24, 2015

ആറ്റുകാല്‍ പൊങ്കാല 2015 മാര്‍ച്ച്‌ 5...

സ്ത്രികളുടെ ശബരിമല എന്ന് അറിയപെടുന്ന ആറ്റുകാല് ക്ഷേത്രത്തിലെ ഇ വര്ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2015 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച്‌ 6 വരെ.
ആറ്റുകാല്‍ പൊങ്കാല 2015 മാര്‍ച്ച്‌ 5. ആറ്റുകാല് അമ്മയുടെ തിരുമുറ്റത്ത് ലക്ഷകണകിന്നു സ്ത്രി ഭക്തജനങ്ങള് ജാതിഭേദമന്യേ അര്പിച്ചു വരുന്ന പോങ്ങാല നിവേധിയം ദക്ഷിണ ഭാരതത്തിലെ മഹാക്ഷേത്രങ്ങളില് ഒന്നായ ആറ്റുകാല് മാത്രമേ കാണാന് കഴിയു....
ആറ്റുകാല് അമ്മയെ ദര്ശിച്ചു സയോജിയം അടയുനതിനും അഭിസ്ടഷിധി കൈവരികുനതിനും ഭാരതത്തിന്റെ നാനാ ഭാഗത്ത് നിന്നും ഭക്തര് എത്തി ചേരുന്നു.
ഐതീഹീയം:
പുരാതന നായര് കുടുംബമായ ആറ്റുകാല് മുല്ലുവീട്ടില്ലേ കാരണവര് ഒരു ദിവസം വൈകുനേരം കിള്ളിയാറ്റില് കുളിച്ചു കൊണ്ട് ഇരുന്നപോള് ഒരു ബാലിക എത്തുകയും പുഴ കടത്തുവാന് ആവിഷപെടുകയും ചെയ്തു. കാരണവര് ആ കുട്ടിയെ സ്വന്തം ഗ്രഹത്തിലേക്ക് കൂടികൊണ്ട് പോകുകയും നിത്യ പൂജകള്കും അഥിതി സല്കരങ്ങല്കുമുള്ള തയ്യാര് എടുപിനിടയില് ബാലിക അപ്രതിശമാകുകയും അന്ന് രാത്രി കാരണവരുടെ സ്വപനത്തില് പ്രതിശപെട്ടു തന്നെ തൊട്ടു അടുത്തുള്ള കാവില് മൂന്ന് വരകള് കാണുന്ന ഇടതു കുടിയിരുതനനമെന്നു ആവിഷപെടുകയും ചെയ്തു. അടുത്ത ദിവസം കാവില് എത്തിയ കാരണവര് ബാലിക പറഞതുപോലെ അവിടെ കുടിഇരുടുകയും ചെയ്തു എന്നാണ് ഐതിഹിയം ......
കൊല്ലവര്ഷം 1072- ല് ആല്മരം മുറിന്നു വീണു നശിച്ചു പോയ ക്ഷേത്രത്തെ ജഡ്ജി ഗോവിന്ദ പിള്ളയുടെ നേത്രത്തില് പുതുകിപണിതു പുനഃപ്രദീഷ്ട കര്മം നടത്തി.
എല്ലാവര്ഷവും കുംഭ മാസത്തിലെ കാര്ത്തിക നാളില് ഒന്പതാം ദിവസം പൂരം നാളില് പോങ്ങാല മഹോത്സവം സമാപിക്കും. ക്ഷേത്രത്തിലെ പണ്ടാര അടുപ്പില് ക്ഷേട്രടിന്റെ അകത്തു നിന്നും കൊണ്ട് വരുന്ന ദീപത്തില് നിന്നും തീ പകരുനത്തോടെ പോങ്ങാല ആരംഭിക്കുന്നു. വൈകുനേരം നിശ്ചിത മുഹൂര്ത്തത്തില് പോങ്ങാല കലങ്ങളില് തീര്ത്ഥ ജലം തളിച്ച് പോങ്ങാല നിവേധികുന്നു. ഇ സമയത്ത് വിമാനത്തില് പുഷ്പ വൃസ്ത്തിയും നടക്കുന്നു.
അനന്തപുരി ചൈതന്യധന്യങ്ങളായ ക്ഷേത്രങ്ങളുടെ നഗരമാണ്‌.കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമമദ്ധ്യത്തില്‍ പുണ്യഭൂമിയായി ആറ്റുകാല്‍ അനന്തപുരി്ക്ക്‌ ദിവ്യചൈതന്യംപൂകി നിലകൊള്ളുന്നു.ദക്ഷിണ ഭാരത്തിലെ ചിരാപുരതനാമായ ആറ്റുകാല്‍ ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നാണ്‌ അറിയപ്പെടുന്നത്‌. ഇവിടെ സുഹാസിനിയായ ജഗദംബിക ആശ്രയിപ്പോര്‍ക്കഭയമരുളുന്ന സര്‍വാഭീഷ്ടദായിനിയായി കുടികൊള്ളുന്നു. ~~ഒരു ദിവസം ആറ്റുകാല്‍ പ്രദേശത്തെ മുഖ്യ തറവാടായ മുല്ലുവീട്ടിലെ കാരണവര്‍ സായാഹ്നത്തില്‍ കിള്ളിയാറില്‍ കുളിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ ഒരു ബാലിക കാരണവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട്‌ നദി കടത്തുവാന്‍ ആവശ്യപ്പെട്ടു. ആറു കടത്തി സ്വന്തം വീട്ടിലേക്ക്‌ കുട്ടിയെ കൊണ്ടുപോയി. സല്‍ക്കാരങ്ങളുടെ തിരക്കില്‍ കുട്ടി അപ്രത്യക്ഷമായി. കാരണവര്‍ക്ക്‌ അന്ന്‌ രാത്രി സ്വപ്നത്തില്‍ അടുത്തുള്ള കാവില്‍ ‘മൂന്ന്‌ വരകള്‍’ കാണുന്നിടത്ത്‌ തന്നെ കുടിയിരിത്തണമെന്ന്‌ പറഞ്ഞ്‌ കുട്ടി അന്തര്‍ധാനം ചെയ്തു. പിറ്റേ ദിവസം കാരണവര്‍ തന്റെ സ്വപ്നദര്‍ശനം സത്യമാണെന്ന്‌ തിരിച്ചറിഞ്ഞ്‌ അവിടെ ചെറിയ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം നാട്ടുകാരാണ്‌ ശൂലം, ഫലകം, അസി, കങ്കാളം എന്നിവ ധരിച്ച ചതുര്‍ബാഹുവായ ദേവീവിഗ്രഹം ബദരീനാഥിലെ മുഖ്യപുരോഹിതന്റെ കര്‍മികത്വത്തില്‍ പ്രതിഷ്ഠാകര്‍മം ചെയ്തത്‌. പാതിവ്രതത്തിന്റെ പ്രതീകമായ കണ്ണകിയുടെ അവതരാമാണ്‌ ആറ്റുകാല്‍ ഭഗവിതയെന്നും മധുരാനഗരദഹനത്തിന്‌ ശേഷം കന്യാകുമാരിയിലൂടെ കേരളകരയില്‍ പ്രവേശിച്ച കണ്ണകി കൊടുങ്ങല്ലൂരിലേയ്ക്കുള്ള യാത്രാമദ്ധ്യേ ആറ്റുകാലില്‍ തങ്ങിയെന്നും ഒരു ഐതിഹ്യമുണ്ട്‌. ക്ഷേത്രത്തില്‍ ഉത്സവകാലങ്ങളില്‍ പാടിവരുന്ന തോറ്റംപാട്ട്‌ കണ്ണകി ചരിത്രത്തെ ആസ്പദമാക്കിയിട്ടുള്ളതാണ്‌. ക്ഷേത്രഗോപുരങ്ങളില്‍ കൊത്തിയിട്ടുള്ള ശില്‍പങ്ങളില്‍ കണ്ണകി ചരിത്രത്തിലെ ദൃശ്യങ്ങളും ഉള്‍പ്പെടുന്നു.ആദിശങ്കരന്‌ ശേഷം കേരളം കണ്ട യതിവര്യന്‍ന്മാരില്‍ അഗ്രഗണ്യനായ വിദ്യാധിരാജാ ചട്ടമ്പിസ്വാമികള്‍, തന്റെ വിഹാരരംഗമായി ഈ ക്ഷേത്രവും പരിസരവും ഉപയോഗിച്ചതായി ചരിത്രം പറയുന്നു. ഇവിടത്തെ ശില്‍പസൗന്ദര്യം മലയാളത്തിന്റെയും തമിഴകത്തിന്റെയും ശില്‍പസൗകുമാര്യത്തിന്റെ സമഞ്ജസ സമ്മേളനമാണ്‌. ഗോപുരമുഖപ്പില്‍ പ്രതിഷ്ഠിതമായ മഹിഷാസുരമര്‍ദ്ദിനി, മുഖമണ്ഡപത്തില്‍ കാണുന്ന വേതാളാരുഢയായ ദേവി , രാജഗോപുരത്തിന്റെ അകത്തെ ചുമരുകളില്‍ കാളീരൂപങ്ങള്‍, ദക്ഷിണ ഗോപുരത്തിന്‌ അകത്ത്‌ വീരഭദ്രരൂപങ്ങള്‍, അന്ന പ്രാശത്തിലും തുലാഭാരത്തിനും ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ക്ക്‌ മുകളിലായി കാണപ്പെടുന്ന രാജരാജേശ്വരി ശ്രീ പാര്‍വതി സമേതനായി പരമശിവന്‍, തെക്കേ ഗോപുരത്തിന്‌ മുകളില്‍ കൊത്തിയിട്ടുള്ള മഹേശ്വരി മുതലായ ശില്‍പങ്ങള്‍ ശ്രദ്ധേയമാണ്‌. ശ്രീകോവിലില്‍ പ്രധാന ദേവി സൗമ്യഭാവത്തില്‍ വടക്കോട്ട്‌ ദര്‍ശനമേകുന്നു. ഭഗവതിയുടെ രണ്ട്‌ വിഗ്രഹങ്ങളുണ്ട്‌-മൂലവിഗ്രഹവും, അഭിഷേക വിഗ്രഹവും. പുരാതനമായ മൂലവിഗ്രഹം രത്നങ്ങള്‍ പതിച്ച സ്വര്‍ണഅങ്കികൊണ്ട്‌ ആവരണം ചെയ്തിരിക്കുന്നു. മൂലവിഗ്രഹത്തിന്‌ ചുവട്ടിലായി അഭിഷേകവിഗ്രഹവും ഭക്തജനങ്ങള്‍ക്ക്‌ ദര്‍ശിക്കാന്‍ കഴിയും. ചുറ്റമ്പലത്തിന്‌ അകത്തായി വടക്ക്‌ കിഴക്ക്‌ പരമശിവനേയും തെക്ക്‌ പടിഞ്ഞാറ്‌ ഗണപതിയും ,മാടന്‍ തമ്പുരാന്‍, നാഗര്‍ എന്നി ഉപദേവന്മാരും ഉണ്ട്‌.ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ്‌ പൊങ്കാല മഹോത്സവം. കാര്‍ത്തിക നാളില്‍ ആരംഭിച്ച്‌ പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളില്‍ പ്രധാനം കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്‌. ചില സ്ത്രീകള്‍ പൊങ്കാലവ്രതം ഉത്സവം കൊടിആരംഭിക്കുന്നതോടെ ആചരിക്കുന്നു.പൊങ്കാലയിടുന്ന ഭക്തര്‍ കുറഞ്ഞത്‌ മൂന്ന്‌ ദിവസം വ്രതം എങ്കിലും എടുത്തിരിക്കണം. പൊങ്കാലയ്ക്ക്‌ ഉപയോഗിക്കുന്ന മണ്‍പാത്രം, തവ, പാത്രങ്ങള്‍ എന്നിവ കഴിയുന്നതും പുതിയത്‌ ഉപയോഗിക്കുന്നത്‌ നന്നായിരിക്കും. അതുപോല ധരിക്കുന്ന വസ്ത്രവും കോടിയായിരിക്കണം. ദേവി സ്മരണയോടെ വ്രതാചരണം നടത്തണം. ഉത്സവകാലത്തില്‍ എല്ലാ ദിവസവും പകല്‍ ദേവീ കീര്‍ത്തനങ്ങളും ഭജനയും രാത്രിയില്‍ ക്ഷേത്രകലകളും നാടന്‍ കലകളും അരങ്ങേറും. ഉത്സവം ആരംഭിക്കുന്നത്‌ കണ്ണകീചരിതം പാടി കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ്‌. കൊടുങ്ങല്ലൂരമ്മയെ എഴുന്നുള്ളിച്ച്‌ ആറ്റുകാല്‍ ക്ഷേത്രത്തില്‍ കൊണ്ടുവരുന്നതു മുതല്‍ പാണ്ഡ്യരാജാവിന്റെ വധം വരെയുള്ള ഭാഗങ്ങളാണ്‌ പൊങ്കാലയ്ക്ക്‌ മുമ്പായി പാടിത്തീര്‍ക്കുന്നത്‌.പൊങ്കാല ദിവസം നടക്കുന്ന വഴിപാടുകളാണ്‌ ബാലന്മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും. മഹിഷാസുരനുമായുള്ള ദേവിയുടെ യുദ്ധത്തില്‍ മുറിവേറ്റ ഭടന്മാരെയാണ്‌ കുത്തിയോട്ട ബാലന്മാരായി സങ്കല്‍പിക്കുന്നത്‌.മൂന്നാം ഉത്സവനാള്‍ മുതല്‍ ബാലന്മാര്‍ കുത്തിയോട്ടവ്രതം ആരംഭിക്കുന്നു. അന്നുരാവിലെ പള്ളിപലകയില്‍ ഏഴ്‌ ഒറ്റ രൂപയുടെ നാണയത്തുട്ടകള്‍ വച്ച്‌ പ്രാര്‍ത്ഥിച്ച്‌ മേല്‍ശാന്തിയില്‍നിന്നും പ്രസാദം വാങ്ങി വ്രതം തുടങ്ങും.ഏഴുനാള്‍ നീണ്ടനില്‍ക്കുന്ന ഈ വ്രതത്തില്‍ ദേവിയുടെ തിരുനടയില്‍ ആയിരത്തെട്ട്‌ നമസ്ക്കാരങ്ങളും നടത്തണം. ഈ സമയത്ത്‌ അവരുടെ താമസം ക്ഷേത്രത്തിലായിരിക്കും. ദേവി എഴുന്നിള്ളിക്കുമ്പോള്‍ അകമ്പടി സേവിക്കുന്നതും കുത്തിയോട്ടക്കരാണ്‌. പൊങ്കാല കഴിയുന്നതോടെ കുതത്തിയോട്ട ബാലന്മാര്‍ ചൂരല്‍കുത്തിയെഴുന്നുള്ളിപ്പിന്‌ ഒരുങ്ങുന്നു. കമനീയമായ ആഭരണങ്ങളും ആടകളും അണിഞ്ഞ്‌ രാജകുമാരനെപ്പോലെ കീരിടവും അണിഞ്ഞ്‌ ഭഗവതിയെ അകമ്പടി സേവിക്കുന്നു.ചെറിയ ചൂരല്‍ കൊളുത്തുകള്‍ ബാലന്മാരുടെ നെഞ്ചിന്റെ ഇരുവശങ്ങളിലുമായി കോര്‍ക്കുന്നു.എഴുന്നെള്ളത്ത്‌ തിരികെ ക്ഷേത്രത്തില്‍ എത്തി ചൂരല്‍ അഴിക്കുമ്പോഴേ വ്രതം അവസാനിക്കൂ.

ആറ്റുകാല്‍ പൊങ്കാല 2015 മാര്‍ച്ച്‌ 5...

സ്ത്രികളുടെ ശബരിമല എന്ന് അറിയപെടുന്ന ആറ്റുകാല് ക്ഷേത്രത്തിലെ ഇ വര്ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2015 ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച്‌ 6 വരെ.
ആറ്റുകാല്‍ പൊങ്കാല 2015 മാര്‍ച്ച്‌ 5. ആറ്റുകാല് അമ്മയുടെ തിരുമുറ്റത്ത് ലക്ഷകണകിന്നു സ്ത്രി ഭക്തജനങ്ങള് ജാതിഭേദമന്യേ അര്പിച്ചു വരുന്ന പോങ്ങാല നിവേധിയം ദക്ഷിണ ഭാരതത്തിലെ മഹാക്ഷേത്രങ്ങളില് ഒന്നായ ആറ്റുകാല് മാത്രമേ കാണാന് കഴിയു....
ആറ്റുകാല് അമ്മയെ ദര്ശിച്ചു സയോജിയം അടയുനതിനും അഭിസ്ടഷിധി കൈവരികുനതിനും ഭാരതത്തിന്റെ നാനാ ഭാഗത്ത് നിന്നും ഭക്തര് എത്തി ചേരുന്നു.
ഐതീഹീയം:
പുരാതന നായര് കുടുംബമായ ആറ്റുകാല് മുല്ലുവീട്ടില്ലേ കാരണവര് ഒരു ദിവസം വൈകുനേരം കിള്ളിയാറ്റില് കുളിച്ചു കൊണ്ട് ഇരുന്നപോള് ഒരു ബാലിക എത്തുകയും പുഴ കടത്തുവാന് ആവിഷപെടുകയും ചെയ്തു. കാരണവര് ആ കുട്ടിയെ സ്വന്തം ഗ്രഹത്തിലേക്ക് കൂടികൊണ്ട് പോകുകയും നിത്യ പൂജകള്കും അഥിതി സല്കരങ്ങല്കുമുള്ള തയ്യാര് എടുപിനിടയില് ബാലിക അപ്രതിശമാകുകയും അന്ന് രാത്രി കാരണവരുടെ സ്വപനത്തില് പ്രതിശപെട്ടു തന്നെ തൊട്ടു അടുത്തുള്ള കാവില് മൂന്ന് വരകള് കാണുന്ന ഇടതു കുടിയിരുതനനമെന്നു ആവിഷപെടുകയും ചെയ്തു. അടുത്ത ദിവസം കാവില് എത്തിയ കാരണവര് ബാലിക പറഞതുപോലെ അവിടെ കുടിഇരുടുകയും ചെയ്തു എന്നാണ് ഐതിഹിയം ......
കൊല്ലവര്ഷം 1072- ല് ആല്മരം മുറിന്നു വീണു നശിച്ചു പോയ ക്ഷേത്രത്തെ ജഡ്ജി ഗോവിന്ദ പിള്ളയുടെ നേത്രത്തില് പുതുകിപണിതു പുനഃപ്രദീഷ്ട കര്മം നടത്തി.
എല്ലാവര്ഷവും കുംഭ മാസത്തിലെ കാര്ത്തിക നാളില് ഒന്പതാം ദിവസം പൂരം നാളില് പോങ്ങാല മഹോത്സവം സമാപിക്കും. ക്ഷേത്രത്തിലെ പണ്ടാര അടുപ്പില് ക്ഷേട്രടിന്റെ അകത്തു നിന്നും കൊണ്ട് വരുന്ന ദീപത്തില് നിന്നും തീ പകരുനത്തോടെ പോങ്ങാല ആരംഭിക്കുന്നു. വൈകുനേരം നിശ്ചിത മുഹൂര്ത്തത്തില് പോങ്ങാല കലങ്ങളില് തീര്ത്ഥ ജലം തളിച്ച് പോങ്ങാല നിവേധികുന്നു. ഇ സമയത്ത് വിമാനത്തില് പുഷ്പ വൃസ്ത്തിയും നടക്കുന്നു.
അനന്തപുരി ചൈതന്യധന്യങ്ങളായ ക്ഷേത്രങ്ങളുടെ നഗരമാണ്‌.കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമമദ്ധ്യത്തില്‍ പുണ്യഭൂമിയായി ആറ്റുകാല്‍ അനന്തപുരി്ക്ക്‌ ദിവ്യചൈതന്യംപൂകി നിലകൊള്ളുന്നു.ദക്ഷിണ ഭാരത്തിലെ ചിരാപുരതനാമായ ആറ്റുകാല്‍ ക്ഷേത്രം സ്ത്രീകളുടെ ശബരിമല എന്നാണ്‌ അറിയപ്പെടുന്നത്‌. ഇവിടെ സുഹാസിനിയായ ജഗദംബിക ആശ്രയിപ്പോര്‍ക്കഭയമരുളുന്ന സര്‍വാഭീഷ്ടദായിനിയായി കുടികൊള്ളുന്നു. ~~ഒരു ദിവസം ആറ്റുകാല്‍ പ്രദേശത്തെ മുഖ്യ തറവാടായ മുല്ലുവീട്ടിലെ കാരണവര്‍ സായാഹ്നത്തില്‍ കിള്ളിയാറില്‍ കുളിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ ഒരു ബാലിക കാരണവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട്‌ നദി കടത്തുവാന്‍ ആവശ്യപ്പെട്ടു. ആറു കടത്തി സ്വന്തം വീട്ടിലേക്ക്‌ കുട്ടിയെ കൊണ്ടുപോയി. സല്‍ക്കാരങ്ങളുടെ തിരക്കില്‍ കുട്ടി അപ്രത്യക്ഷമായി. കാരണവര്‍ക്ക്‌ അന്ന്‌ രാത്രി സ്വപ്നത്തില്‍ അടുത്തുള്ള കാവില്‍ ‘മൂന്ന്‌ വരകള്‍’ കാണുന്നിടത്ത്‌ തന്നെ കുടിയിരിത്തണമെന്ന്‌ പറഞ്ഞ്‌ കുട്ടി അന്തര്‍ധാനം ചെയ്തു. പിറ്റേ ദിവസം കാരണവര്‍ തന്റെ സ്വപ്നദര്‍ശനം സത്യമാണെന്ന്‌ തിരിച്ചറിഞ്ഞ്‌ അവിടെ ചെറിയ ഒരു ക്ഷേത്രം പണികഴിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം നാട്ടുകാരാണ്‌ ശൂലം, ഫലകം, അസി, കങ്കാളം എന്നിവ ധരിച്ച ചതുര്‍ബാഹുവായ ദേവീവിഗ്രഹം ബദരീനാഥിലെ മുഖ്യപുരോഹിതന്റെ കര്‍മികത്വത്തില്‍ പ്രതിഷ്ഠാകര്‍മം ചെയ്തത്‌. പാതിവ്രതത്തിന്റെ പ്രതീകമായ കണ്ണകിയുടെ അവതരാമാണ്‌ ആറ്റുകാല്‍ ഭഗവിതയെന്നും മധുരാനഗരദഹനത്തിന്‌ ശേഷം കന്യാകുമാരിയിലൂടെ കേരളകരയില്‍ പ്രവേശിച്ച കണ്ണകി കൊടുങ്ങല്ലൂരിലേയ്ക്കുള്ള യാത്രാമദ്ധ്യേ ആറ്റുകാലില്‍ തങ്ങിയെന്നും ഒരു ഐതിഹ്യമുണ്ട്‌. ക്ഷേത്രത്തില്‍ ഉത്സവകാലങ്ങളില്‍ പാടിവരുന്ന തോറ്റംപാട്ട്‌ കണ്ണകി ചരിത്രത്തെ ആസ്പദമാക്കിയിട്ടുള്ളതാണ്‌. ക്ഷേത്രഗോപുരങ്ങളില്‍ കൊത്തിയിട്ടുള്ള ശില്‍പങ്ങളില്‍ കണ്ണകി ചരിത്രത്തിലെ ദൃശ്യങ്ങളും ഉള്‍പ്പെടുന്നു.ആദിശങ്കരന്‌ ശേഷം കേരളം കണ്ട യതിവര്യന്‍ന്മാരില്‍ അഗ്രഗണ്യനായ വിദ്യാധിരാജാ ചട്ടമ്പിസ്വാമികള്‍, തന്റെ വിഹാരരംഗമായി ഈ ക്ഷേത്രവും പരിസരവും ഉപയോഗിച്ചതായി ചരിത്രം പറയുന്നു. ഇവിടത്തെ ശില്‍പസൗന്ദര്യം മലയാളത്തിന്റെയും തമിഴകത്തിന്റെയും ശില്‍പസൗകുമാര്യത്തിന്റെ സമഞ്ജസ സമ്മേളനമാണ്‌. ഗോപുരമുഖപ്പില്‍ പ്രതിഷ്ഠിതമായ മഹിഷാസുരമര്‍ദ്ദിനി, മുഖമണ്ഡപത്തില്‍ കാണുന്ന വേതാളാരുഢയായ ദേവി , രാജഗോപുരത്തിന്റെ അകത്തെ ചുമരുകളില്‍ കാളീരൂപങ്ങള്‍, ദക്ഷിണ ഗോപുരത്തിന്‌ അകത്ത്‌ വീരഭദ്രരൂപങ്ങള്‍, അന്ന പ്രാശത്തിലും തുലാഭാരത്തിനും ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ക്ക്‌ മുകളിലായി കാണപ്പെടുന്ന രാജരാജേശ്വരി ശ്രീ പാര്‍വതി സമേതനായി പരമശിവന്‍, തെക്കേ ഗോപുരത്തിന്‌ മുകളില്‍ കൊത്തിയിട്ടുള്ള മഹേശ്വരി മുതലായ ശില്‍പങ്ങള്‍ ശ്രദ്ധേയമാണ്‌. ശ്രീകോവിലില്‍ പ്രധാന ദേവി സൗമ്യഭാവത്തില്‍ വടക്കോട്ട്‌ ദര്‍ശനമേകുന്നു. ഭഗവതിയുടെ രണ്ട്‌ വിഗ്രഹങ്ങളുണ്ട്‌-മൂലവിഗ്രഹവും, അഭിഷേക വിഗ്രഹവും. പുരാതനമായ മൂലവിഗ്രഹം രത്നങ്ങള്‍ പതിച്ച സ്വര്‍ണഅങ്കികൊണ്ട്‌ ആവരണം ചെയ്തിരിക്കുന്നു. മൂലവിഗ്രഹത്തിന്‌ ചുവട്ടിലായി അഭിഷേകവിഗ്രഹവും ഭക്തജനങ്ങള്‍ക്ക്‌ ദര്‍ശിക്കാന്‍ കഴിയും. ചുറ്റമ്പലത്തിന്‌ അകത്തായി വടക്ക്‌ കിഴക്ക്‌ പരമശിവനേയും തെക്ക്‌ പടിഞ്ഞാറ്‌ ഗണപതിയും ,മാടന്‍ തമ്പുരാന്‍, നാഗര്‍ എന്നി ഉപദേവന്മാരും ഉണ്ട്‌.ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ്‌ പൊങ്കാല മഹോത്സവം. കാര്‍ത്തിക നാളില്‍ ആരംഭിച്ച്‌ പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളില്‍ പ്രധാനം കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്‌. ചില സ്ത്രീകള്‍ പൊങ്കാലവ്രതം ഉത്സവം കൊടിആരംഭിക്കുന്നതോടെ ആചരിക്കുന്നു.പൊങ്കാലയിടുന്ന ഭക്തര്‍ കുറഞ്ഞത്‌ മൂന്ന്‌ ദിവസം വ്രതം എങ്കിലും എടുത്തിരിക്കണം. പൊങ്കാലയ്ക്ക്‌ ഉപയോഗിക്കുന്ന മണ്‍പാത്രം, തവ, പാത്രങ്ങള്‍ എന്നിവ കഴിയുന്നതും പുതിയത്‌ ഉപയോഗിക്കുന്നത്‌ നന്നായിരിക്കും. അതുപോല ധരിക്കുന്ന വസ്ത്രവും കോടിയായിരിക്കണം. ദേവി സ്മരണയോടെ വ്രതാചരണം നടത്തണം. ഉത്സവകാലത്തില്‍ എല്ലാ ദിവസവും പകല്‍ ദേവീ കീര്‍ത്തനങ്ങളും ഭജനയും രാത്രിയില്‍ ക്ഷേത്രകലകളും നാടന്‍ കലകളും അരങ്ങേറും. ഉത്സവം ആരംഭിക്കുന്നത്‌ കണ്ണകീചരിതം പാടി കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ്‌. കൊടുങ്ങല്ലൂരമ്മയെ എഴുന്നുള്ളിച്ച്‌ ആറ്റുകാല്‍ ക്ഷേത്രത്തില്‍ കൊണ്ടുവരുന്നതു മുതല്‍ പാണ്ഡ്യരാജാവിന്റെ വധം വരെയുള്ള ഭാഗങ്ങളാണ്‌ പൊങ്കാലയ്ക്ക്‌ മുമ്പായി പാടിത്തീര്‍ക്കുന്നത്‌.പൊങ്കാല ദിവസം നടക്കുന്ന വഴിപാടുകളാണ്‌ ബാലന്മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും. മഹിഷാസുരനുമായുള്ള ദേവിയുടെ യുദ്ധത്തില്‍ മുറിവേറ്റ ഭടന്മാരെയാണ്‌ കുത്തിയോട്ട ബാലന്മാരായി സങ്കല്‍പിക്കുന്നത്‌.മൂന്നാം ഉത്സവനാള്‍ മുതല്‍ ബാലന്മാര്‍ കുത്തിയോട്ടവ്രതം ആരംഭിക്കുന്നു. അന്നുരാവിലെ പള്ളിപലകയില്‍ ഏഴ്‌ ഒറ്റ രൂപയുടെ നാണയത്തുട്ടകള്‍ വച്ച്‌ പ്രാര്‍ത്ഥിച്ച്‌ മേല്‍ശാന്തിയില്‍നിന്നും പ്രസാദം വാങ്ങി വ്രതം തുടങ്ങും.ഏഴുനാള്‍ നീണ്ടനില്‍ക്കുന്ന ഈ വ്രതത്തില്‍ ദേവിയുടെ തിരുനടയില്‍ ആയിരത്തെട്ട്‌ നമസ്ക്കാരങ്ങളും നടത്തണം. ഈ സമയത്ത്‌ അവരുടെ താമസം ക്ഷേത്രത്തിലായിരിക്കും. ദേവി എഴുന്നിള്ളിക്കുമ്പോള്‍ അകമ്പടി സേവിക്കുന്നതും കുത്തിയോട്ടക്കരാണ്‌. പൊങ്കാല കഴിയുന്നതോടെ കുതത്തിയോട്ട ബാലന്മാര്‍ ചൂരല്‍കുത്തിയെഴുന്നുള്ളിപ്പിന്‌ ഒരുങ്ങുന്നു. കമനീയമായ ആഭരണങ്ങളും ആടകളും അണിഞ്ഞ്‌ രാജകുമാരനെപ്പോലെ കീരിടവും അണിഞ്ഞ്‌ ഭഗവതിയെ അകമ്പടി സേവിക്കുന്നു.ചെറിയ ചൂരല്‍ കൊളുത്തുകള്‍ ബാലന്മാരുടെ നെഞ്ചിന്റെ ഇരുവശങ്ങളിലുമായി കോര്‍ക്കുന്നു.എഴുന്നെള്ളത്ത്‌ തിരികെ ക്ഷേത്രത്തില്‍ എത്തി ചൂരല്‍ അഴിക്കുമ്പോഴേ വ്രതം അവസാനിക്കൂ.